Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Team

ഫ്ലൈയിംഗ് ഇന്ത്യ; 5,551 കിലോമീറ്റര്‍!

ഐസിസി പുരുഷ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനു യാത്ര ചെയ്യേണ്ടത് 5551 കിലോമീറ്റര്‍ ദൂരം.

മുംബൈയില്‍ അമേരിക്കയ്ക്ക് എതിരേയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് നമീബിയയ്ക്ക് എതിരായ രണ്ടാം മത്സരത്തിനായി ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലേക്ക്. അവിടെനിന്ന് പാക്കിസ്ഥാന് എതിരായ മൂന്നാം മത്സരത്തിനായി ശ്രീലങ്കയിലെ കൊളംബോയില്‍. ഗ്രൂപ്പിലെ അവസാന മത്സരത്തിനായി (നെതര്‍ലന്‍ഡ്‌സ്) ഇന്ത്യന്‍ ടീമിന് ഇനി അഹമ്മദാബാദിലേക്ക് പറക്കണം.

അതേസമയം, പാക്കിസ്ഥാന്‍റെ എല്ലാ മത്സരങ്ങളും കൊളംബോയിലാണ്. നെതര്‍ലന്‍ഡ്‌സിനും അമേരിക്കയ്ക്കും എതിരായ മത്സരങ്ങള്‍ സിംഹള സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തിലായിരുന്നു. ഇന്ത്യക്ക് എതിരായ മത്സരത്തിനായി ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലേക്ക് എത്തിയ പാക് ടീം നമീബിയയ്ക്ക് എതിരായ ഗ്രൂപ്പിലെ തങ്ങളുടെ അവസാന പോരാട്ടത്തിനായി തിരികെ സിംഹള സ്റ്റേഡിയത്തിലേക്കു മടങ്ങും. ഇരുവേദികളും തമ്മിലുള്ള അകലെ അഞ്ച് കിലോമീറ്ററില്‍ താഴെ മാത്രം...

ടീം ഇന്ത്യയുടെ യാത്ര

► മുംബൈ - ഡല്‍ഹി: 1167 കിലോമീറ്റര്‍

► ഡല്‍ഹി - കൊളംബോ: 2433 കിലോമീറ്റര്‍

► കൊളംബോ - അഹമ്മദാബാദ്: 1951 കിലോമീറ്റര്‍

അന്ന് ഇന്ത്യ, ഇന്ന് പാക്

ഈ ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കു വേദിയാകുന്നത് കൊളംബോയിലെ രണ്ടു സ്റ്റേഡിയങ്ങളാണ്, ആര്‍. പ്രേമദാസയും സിംഹള സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടും. ഈ രണ്ടു വേദികളും തമ്മിലുള്ള അകലം ഏകദേശം അഞ്ച് കിലോമീറ്ററില്‍ താഴെ മാത്രം. അതായത്, ഇന്ത്യന്‍ ടീമിനെ പോലെ കിലോമീറ്ററുകള്‍ നീണ്ട യാത്രയോ കടല്‍കടന്നുള്ള യാത്രയോ പാക് ടീമിനു ചെയ്യേണ്ടിവന്നില്ല.

പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിച്ച 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായിരുന്നു ഈ ആനുകൂല്യം. പാക്കിസ്ഥാനിലേക്കില്ലെന്നു പറഞ്ഞ ഇന്ത്യയുടെ മത്സരങ്ങള്‍ക്കു വേദിയായത് ദുബായ് ആയിരുന്നു.

Sports

കൂടുതൽ കളിക്കേണ്ട; ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്ന് കുല്‍ദീപിനെ തിരിച്ചു വിളിച്ചു

ബംഗളൂരു: ഓസ്ട്രേലിയായിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തിരിച്ചുവിളിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച താരത്തെ മൂന്നാം മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് കുല്‍ദീപിനോട് ഇന്ത്യയിലേക്ക് മടങ്ങാൻ ആവിശ്യപ്പെട്ടത്.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീമിൽ താരം കളിക്കും. വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം മത്സരത്തിലാകും കുല്‍ദീപ് ഇന്ത്യന്‍ എ ടീമിനായി കളിക്കുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കുൽദീപിന് റെഡ്ബോളിൽ കൂടുതൽ മത്സരപരിചയം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ബിസിസിഐ അറിയിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. നവംബര്‍ 14ന് കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബര്‍ 22 ഗുവാഹത്തിയില്‍ നടക്കും.

 

 

 

Latest News

Up